നഗ്നപാദൻ





"ആരോടാണീ വാശി.
 കല്ലിനോടോ, മണ്ണിനോടോ, മുള്ളിനോടോ അതോ
തന്നോട് തന്നെയോ?

അവൻ കിത ച്ചു ! പട്ടി കിതക്കണ പോലെ കിത ച്ചു! 

കളമൊഴികൾ കുശലം ചൊല്ലുന്ന കാട്ടരുവി ...
അട്ടകൾ ചോര മണന്നുകൊണ്ടേ ഇരുന്നു.
കല്ലുകൾ ആയിരുന്നു മനസ്സിൽ. മുള്ളുപോലെ കൂർത്ത കരിമ്പാറ കല്ലുകൾ. ഇന്നലെയുടെ സൃഷ്ട്ടികൾ. നാളെയുടെ കച്ചിതുമ്പുകൾ!
കരളലിയിക്കുന്ന വേദന  തലയിൽ കുഴികൾ തോണ്ടുന്നു!
മനസ്സ്  അറിയാതെ മുരടിച്ചു തുടങ്ങുന്നു.


"എന്തിനായിരുന്നു ഇറങ്ങി തിരിച്ചത്?  നിർവ്വാണം തേടിയുള്ള   ഈ യാത്രയ്ക്കും എനിക്കും ഇടയിലുള്ള അയ്യപ്പൻ എന്ന ദൈവികൻ എന്തു ഉള്ളടക്കത്തെ ആണു എനിക്കു മുൻപിൽ തുറന്നു തന്നിട്ടുള്ളത് ? ആരാണ് ശബ്ദമോ, ചലനമോ , ചിന്തകളോ ഇല്ലാത്ത ആ വെളിച്ചത്തെ നയിക്കുന്നത്? "

ഓർമയില്ല..ഭൂതത്തിന്റെ വിശാലതയിൽ അഹം ബോധത്തിന്റെ പറുദീസകൾ താണ്ടി, അവൻ തിരഞ്ഞു. പാതിയിൽ നഷ്ടമായ വിശ്വാസത്തിന്റെ പഴന്തുണി സഞ്ചികൾ!

കൂർക്കം വലിയുടെ മറവിൽ മയങ്ങികിടക്കുന്ന അപരനെ ശാന്തനാക്കാൻ അവൻ കിണഞ്ഞു പരിശ്രമിച്ചു. ദൂരെയെവിടെയോ ഒറ്റയാന്റെ ഛിഹ്നo വിളി, ആ രാത്രിയുടെ കാഠിന്യം കൂടുന്നത് മണ്ണിന്റെ നനവിലൂടെ അവൻ അറിയുകയായിരുന്നു. ഭൂമിയുടെ ഓരോ ചലനവും അവന്റെ കാതുകളിൽ മുഴങ്ങി ലെയിച്ചു കൊണ്ടേ ഇരുന്നു.

ഇന്നലകളിലേക്ക് പറന്നു പോകാൻ മനസ്സിന് ഏറെ പ്രിയം ആണ്. വേദനകളെ പൊടിതട്ടി എടുക്കുവാനുള്ള  ശക്തി പ്രശംസനീയം തന്നെ.മനസ്സിന്റെ ചലനത്തിന്നു താളം പിടിച്ചു അപരൻ ചിന്തിച്ചു തുടങ്ങി.

 "സുഖo അന്വേഷിച്ചുള്ള യാത്രയിൽ എന്തൊക്കെയാണ് ചെയ്തുകൂട്ടിയത്? ആരെയൊക്കെ ആണ് വേദനിപ്പിച്ചത് ?"

ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. ഓർമ്മയുടെ തൂണുകൾ തുരുമ്പുപിടിച്ചു തുടങ്ങി .

"എന്തെല്ലാം മറന്നു കഴിഞ്ഞു. അല്ലെങ്കിൽ എന്തിനു ഓർക്കണം ?   വിഡ്ഢി മരിച്ചു കഴിഞ്ഞില്ലേ ? അതോ , ആ ആത്മാവിനെ പേറുന്ന മാംസപിണ്ഡം  ആണോ ഞാൻ ? "

അവന്റെ മനസ്സ് ഇരുട്ടിലേക്ക്‌ കൂപ്പു കുത്തി.
സ്വപ്നത്തിലൂടെ...
സാന്ധ്യപ്രഞ്ഞയിലൂടെ *...അതലഞ്ഞു!  

അവന്റെ കണ്ണുകളിൽ മണ്ണു നിറഞ്ഞിരുന്നു.

"എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഈ വഴി തിരഞ്ഞെടുത്തത്? ജീവിതത്തിന്റെ അർഥം തേടിയോ? അതു നിന്നിൽ നിലകൊള്ളുന്നു എന്നു മനസ്സിലാക്കാൻ എന്തിനാണു നീ ഭയക്കുന്നത് ?"

അകലെ എവിടെയോ കേട്ടു മറഞ്ഞ ശബ്ദം .
താരാട്ടിന്റെ താളം കേൾക്കാം . അമ്മ അടുത്തെവിടെയോ ഉള്ള പോലെ.
ഒന്നും വ്യക്തമല്ല.

ജന്മബന്ധങ്ങൾ പിടി മുറുക്കുന്നു. കവചവും കുണ്ഡലവും ഊരിയെറിഞ്ഞ കർണ്ണനെ പോലെ നെഞ്ച് വിരിച്ചു നാളയിലേക്ക് അവൻ പറന്നു . പിന്നെ  എന്തോ തിരഞ്ഞു കൊണ്ടു കണ്ണ് തുറന്നു . 

"വേദനകളോട് ശരീരം ഇണങ്ങി തുടങ്ങിയോ?"

കാലുകൾ തളർന്നിരിക്കുന്നു, മണ്ണിലേക്ക് പോകാൻ അവയ്ക്ക് കഴിയുന്നില്ല . അലങ്കാരത്തിന്റെ ചീട്ടുകൊട്ടരങ്ങളെ കാറ്റെടുത്തു കഴിഞ്ഞിരുന്നു . ഈ വന്യതയിൽ , പ്രകൃതിയുടെ വശ്യ മനോഹാരമായ  സംഗീതത്തിൽ അവൻ ലയിച്ചു .ആവർത്തനത്തിന്റെ പ്രധിദ്വനി അവന്റെ പ്രയാണത്തെ പിന്തുടർന്നു . മൌനമായി ....

ഭൂതത്തിനും ഭാവിക്കും ഇടയിൽ അല്പ്പനേരം. ജലം ഭൂമിയെ പുണരുന്നത് പോലെ , തന്നെ പുണരുന്ന പച്ചപ്പിനോട് എന്തെന്നില്ലാത്ത ഒരു ആരാധന തോന്നിയ നിമിഷങ്ങൾ ഓർമയിലേക്ക് മറയുന്നു . കണ്ണുകൾ ഇരുട്ടിനെ തേടുന്നതു മനസ്സിന്റെ താളത്തിനൊത്ത് കോർത്തിണക്കി യാത്ര തുടരുന്നു.

"ഉള്ളിന്റെ ഉണർവിലൂടെ, ചലനത്തോട് ബന്ധിതമായി, ഞാനും ജീവികട്ടെ ഈ മായാലോകത്ത് ഇത്തിരി കാലം


നഗ്നപാദനായി...."


*OVV